Wednesday, December 31, 2008

പാമരന്‍: അഗ്നിപുഷ്പം

അഗ്രിയ്ക്കുള്ളത്‌. പുതിയ പോസ്റ്റ്‌ ഇവിടെ വായിക്കൂ..
പാമരന്‍: അഗ്നിപുഷ്പം

Saturday, December 27, 2008

തീപ്പെട്ടിപടങ്ങള്‍: പാത

തീപ്പെട്ടിപടങ്ങള്‍: പാത

അഗ്രിഗേറ്റര്‍ നുമ്മ പോസ്റ്റ് പിടിക്കുന്നില്ല, അങ്ങോര്‍ക്ക് ഒരു നേര്‍ച്ച. പാത ഫോട്ടോ കാണാന്‍ ദയവായി ഇവിടെ ക്ലിക്കൂ.

Friday, December 26, 2008

നാടന്‍പാട്ടുകള്‍

നാടന്‍പാട്ടുകള്‍ക്കായി പുതിയൊരു ബ്ളോഗു തുടങ്ങിയിരിക്കുന്നു. ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന പാട്ടുകള്‍ ആരെങ്കിലുമൊക്കെ പാടി കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്‌.

നാടന്‍പാട്ടുകള്‍: മടവെള്ളം

Sunday, December 07, 2008

ആല്‍ത്തറ: ഗാന്ധര്‍വ്വം

ആല്‍ത്തറയില്‍ ഒരു ചളു ചാമ്പിയിട്ടുണ്ട്‌. ഇത്‌ അഗ്രിക്കുള്ള നേര്‍ച്ച.

ആല്‍ത്തറ: ഗാന്ധര്‍വ്വം


ഗാന്ധര്‍വ്വം

ചുടലഭദ്രകാളി നടയിറയിങ്ങിയാല്‌, ഒന്നുകില്‍ കിഴക്കേമ്പാട്ടെ മന വരെ. അല്ലെങ്കില്‍ പോറ്റിവല്യച്ഛന്‍റെ പടിഞ്ഞാറേപ്പുറം വരെ. അതാണു കണക്ക്‌.

കിഴക്കേമ്പാട്ട്‌ സര്‍വ്വശക്തയായ ദേവി കുടിയിരിക്കുന്നുണ്ട്‌. ദേവിയെ കടന്നു പോകാന്‍ പറ്റില്ല കാളിക്ക്‌. പിന്നെ പടിഞ്ഞാറേയ്ക്കൊന്നു പിടിച്ചു നോക്കും. ഇടവഴിയും കടന്ന്‌ ഒറ്റവരമ്പിലൂടെ പോയി കൈത്തോടു ചാടിക്കടന്നാല്‍ പിന്നെ പോറ്റിവല്യച്ഛന്‍റെ തൊടിയായി. എന്തൊക്കെയോ മന്ത്രങ്ങള്‌ കോഴിച്ചോരയില്‍ കുതിര്‍ത്ത ചരടില്‍ ജപിച്ചുകെട്ടി തൊടിയുടെ നാലുമൂലയ്ക്കും കുഴിച്ചിട്ടിട്ടുണ്ട്‌ വല്യച്ഛന്‍. കാളി ഒന്നു വിറയ്ക്കും അതു കടന്നു പോകാന്‍.

കൊല്ലത്തിലൊരിക്കല്‍ കിട്ടണതാണ്‌ കാളിയ്ക്ക്‌ ഈ പരോള്‌. ഉല്‍സവത്തിന്‌ നടതുറക്കുമ്പോള്‍ കാളി തനിക്കു നിശ്ചയിച്ചു തന്നിരിക്കണ അതിരുകള്‌ കടന്ന്‌ പുറത്തുപോകാന്‍ ശ്രമിക്കുമത്രെ. അതോണ്ട്‌ പൂരത്തിന്‌ ഒരാഴ്ചമുന്പേ തന്നെ പോറ്റി വല്യച്ഛന്‍ ചരടു പുതുക്കും.

മഹാമാന്ത്രികനാണു വല്യച്ഛന്‍. വല്യച്ഛന്‍റെ മുന്നിലൊന്നും പെടാതെ ശ്രദ്ധിച്ചാണു ഞങ്ങള്‌ കുട്ടികള്‍ എപ്പോഴും നടന്നിരുന്നത്‌. അമ്മയ്ക്കു പോലും പേടിയായിരുന്നു വല്യച്ഛനെ.

ഉപ്പന്‍റെ പോലെ ചോരച്ച കണ്ണുകള്‍. വല്യച്ഛനൊന്നു നിവര്‍ന്നു നിന്നാല്‍ തല ഉത്തരത്തില്‍ തൊടും. മുടി നീട്ടിയത്‌ തോളില്‍ നിന്നും താഴേയ്ക്കു തൂങ്ങുന്നുണ്ടാവും. കൊല്ലത്തിലൊരിക്കലേ മുടി വെട്ടൂ. അതും ഉല്‍സവസമയത്ത്‌. ചരടു പുതുക്കണ സമയത്ത്‌ ഒരു പൂവന്‍ കോഴിയെ കൊല്ലും. മൂര്‍ച്ചയില്ലാത്ത അരിവാളുകൊണ്ട്‌ അറത്തറത്താണ്‌ അതിനെ കൊല്ലുക. ചോര നന്നായിട്ടു ചീറ്റാനാണത്രെ. കുപ്പിയില്‍ നിന്നു വെള്ളം പകരുന്നതു പോലെ അതിന്‍റെ മുറിഞ്ഞ കഴുത്ത്‌ കിണ്ണത്തിലേയ്ക്കു നീട്ടിപ്പിടിക്കും. മുറിഞ്ഞു വീണ കോഴിത്തല താഴെ നാക്കിലയില്‍ കിടന്ന്‌ വല്യച്ഛന്‍ എന്താണു തന്നെ ചെയ്യുന്നതെന്നു നോക്കിക്കൊണ്ടിരിക്കണ കാണാം.

കിണ്ണം നിറഞ്ഞു കഴിഞ്ഞാല്‍ വല്യച്ഛന്‍ കെട്ടിവച്ചിരിക്കുന്ന മുടിയഴിച്ചിടും. പപ്പിയമ്മായിയേക്കാളും മുടിയുണ്ട്‌ വല്യച്ഛന്‌. പനങ്കൊലാന്നൊക്കെ പറയണ പോലെ. കോഴിക്കഴുത്ത്‌ അഴിച്ചിട്ട മുടിയിലേയ്ക്കു നീട്ടിപ്പിടിച്ച്‌ മുടിയില്‌ മുഴുവന്‍ ചോരയാക്കും. എന്നിട്ട്‌ മുടി കൂട്ടിപ്പിടിച്ച്‌ അതേ അരിവാളുകൊണ്ടു തന്നെ അറത്തുകളയും. വല്യച്ഛന്‍റെ മുടിയെങ്ങാന്‍ കാളിയുടെ കയ്യിലെത്ത്യാല്‍ പിന്നെ തീര്‍ന്നൂത്രേ കഥ! മുടിയും പറമ്പിലൊരിടത്ത്‌ പൂവും ചന്ദനവും ചേര്‍ത്തു കുഴിച്ചിടും.

കുരുതി കഴിച്ച കോഴിയെ മുറ്റത്തൊരു അടുപ്പുപൂട്ടി വല്യച്ചന്‍ തന്നെ കൂട്ടാനാക്കും. കൊല്ലത്തിലൊരിക്കല്‌ കിട്ടിയിരുന്ന ഇറച്ചിക്കൂട്ടാനായിരുന്നു ഉല്‍സവം കൂടലിനേക്കാളും മോഹിപ്പിച്ചിരുന്നത്‌.

രണ്ടു കല്യാണം കഴിച്ചിട്ടുണ്ടായിരുന്നു വല്യച്ഛന്‍. ആദ്യത്തെ വല്യമ്മ പ്രസവത്തോടെ മരിച്ചു പോയി. അതിലുണ്ടായതാണ്‌ നാടുവിട്ടുപോയ പ്രദീപേട്ടന്‍. പപ്പ്യമ്മായിയെ കല്യാണം കഴിച്ച്‌ വീട്ടിലേയ്ക്കു കൊണ്ടന്ന ദിവസം നാടുവിട്ടതാണ്‌ പ്രദീപേട്ടന്‍. ആളെവിടെയാണെന്ന്‌ പിന്നെ ഒരു വിവരവുമില്ല.

വല്യമ്മയെ എന്തിനാണ്‌ അമ്മായിയെന്നു വിളിക്കുന്നതെന്നു ഒരിക്കലും മനസ്സിലായിരുന്നില്ല. അമ്മയേക്കാള്‍ ഇളയതായിരുന്നു പപ്പ്യമ്മായി. കണ്ടാല്‍ ഒന്നു തൊട്ടുനോക്കാന്‍ തോന്നും. തുടുത്ത വെളുപ്പ്‌. കവിളൊക്കെ ചുവപ്പു ചെമ്പകത്തിന്‍റെ നിറത്തില്‌. വാല്യക്കാരത്തി അങ്ങാടീന്ന്‌ വാങ്ങിക്കൊണ്ടോരണ ഒരേ ഒരു രാധാസ്‌ സോപ്പ്‌ പപ്പ്യമ്മായിക്കുള്ളതാണ്‌.

പപ്പ്യമ്മായിയുടെ കുളികഴിഞ്ഞാല്‌ ഞങ്ങള്‌ കുട്ടികള്‌ ഉടനേ കുളത്തിലേക്കോടും. അലക്കുകല്ലില്‌ സോപ്പു വച്ചിടത്ത്‌ ഇത്തിരി പത ബാക്കിയുണ്ടാവും. മൂക്കിനു ചുറ്റുമാണതെടുത്തു തേയ്ക്കുക. എപ്പോഴും മണക്കാമല്ലോ. പയറുപൊടിയിട്ട്‌ അമ്മ മേലൊക്കെ തിരുമ്മുമ്പോഴേയ്ക്ക്‌ അതിന്‍റെ മണമൊക്കെ പോകും.

എന്നെ വല്യ ഇഷ്ടമായിരുന്നു പപ്പ്യമ്മായിക്ക്‌. പപ്പ്യമ്മായിയുടെ മുറിയില്‌ കയറാന്‍ എനിക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. രാധാസിന്‍റെ മണമായിരുന്നു മുറിക്കും. പപ്പ്യമ്മായി കാണാത്തപ്പോള്‍ വേഷ്ടിയുടെ തുമ്പു പിടിച്ചു മണത്തുനോക്കും. ശ്വാസം ആവുന്നിടത്തോളം പിടിച്ചു വെയ്ക്കും. മണം പോകാണ്ടിരിക്കാന്‍.

ആയിടയ്ക്കാണ്‌ പപ്പ്യമ്മായിക്ക്‌ വല്ലാത്തൊരു ദൈന്യഭാവം കാണാന്‍ തുടങ്ങിയത്‌. അടുക്കളയില്‌ അമ്മയും ചെറിയമ്മമാരും കുശുകുശുക്കുന്നിടത്തെങ്ങാന്‍ എത്തി നോക്ക്യാല്‍ ചീത്ത പറഞ്ഞോടിക്കും.
മുറിഞ്ഞു വീണുകിട്ടിയതൊക്കെ പെറുക്കിക്കൂട്ടിയപ്പോള്‍ ഒരു കാര്യം പിടി കിട്ടി. പപ്പ്യമ്മായിയെ ഏതോ ഗന്ധര്‍വ്വന്‍ ബാധിച്ചിരിക്കുന്നു. വല്യച്ഛന്‍ വലിയ കോപത്തിലാണ്‌. കൊല്ലത്തിലൊരിക്കലുള്ള ചരടുപുതുക്കല്‌ ഇത്തവണ നേരത്തേ നടത്തിയേക്കും. കാളിയെ വിറപ്പിക്കുന്ന വല്യച്ഛനോടാ ഒരു പാവം ഗന്ധര്‍വ്വന്‍റെ കളി! ഏതോ അതിരില്‌ ചരടു മുറിഞ്ഞിട്ടുണ്ടത്രെ. അങ്ങനെയാണ്‌ ഗന്ധര്‍വ്വന്‌ അകത്തു കയറാന്‍ പറ്റിയത്‌. തെങ്ങിനു തടമെടുക്കുമ്പോഴോ മറ്റോ ജോലിക്കാരു്‌ അറിയാതെ ചരടു കുഴിച്ചിട്ടതില്‌ കിളച്ചു പോയിരിക്കണം എന്നാണു പറേണെ..

പിന്നൊരു ദിവസം പപ്പ്യമ്മ മുറീയിലേക്കു വിളിപ്പിച്ചു. കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരിക്കുന്നു. കുളിയൊന്നും കഴിച്ചിട്ടില്ല. മുറിയില്‌ രാധാസിന്‍റെ മണമായിരുന്നില്ല. പകരം കര്‍പ്പൂരം കത്തിച്ചതിന്‍റെ മണമായിരുന്നു.
കുറച്ചു വെണ്ണ ഒരു കിണ്ണത്തിലെടുത്തുതന്നിട്ട്‌ കാലില്‌ പുരട്ടിക്കൊടുക്കാന്‍ പറഞ്ഞു. കട്ടിലില്‌ കിടന്ന്‌ ഒന്നരമുണ്ട്‌ ഇത്തിരി തെറുത്തു വച്ചു. കണങ്കാലിനുമുകളിലെ വെളുവെളുപ്പിനു കുറുകെ ചുവന്ന വരകള്‍. ചോര കല്ലിച്ചപാടുകള്‌. പടിഞ്ഞാറ്റയിലെ ഇറയില്‌ തിരുകിയിരിക്കണ ചൂരല്‌ ഓര്‍മ്മവന്നു.

വെണ്ണയിട്ട്‌ പതുക്കെ തടവിയപ്പോള്‍ പപ്പ്യമ്മായി ഞരങ്ങി. മൂക്കു ചീറ്റിത്തുടച്ചു.

ഗന്ധര്‍വ്വനെക്കുറിച്ച്‌ ഒത്തിരി ചോദിക്കണം ന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. ഇടയ്ക്കുയര്‍ന്ന് വന്ന ഏങ്ങലടികള്‌ പല്ലുകടിച്ചമര്‍ത്തുന്നതു കണ്ടു.

രണ്ടു കാലിലും പുരട്ടിക്കൊടുത്തു കഴിഞ്ഞപ്പോള്‍ പൊയ്ക്കോളാന്‍ പറഞ്ഞു. മടിച്ചു മടിച്ചു നിന്ന ചോദ്യം സമയം കഴിയുന്നെന്ന വിങ്ങലില്‌ പുറത്തു ചാടി.

"ഗന്ധര്‍വ്വനെ കണ്ടോ പപ്പ്യമ്മായ്‌യേ.."

മുഖത്തേക്കു വീണുകിടന്ന മുടിയിഴകള്‍ക്കിടയിലൂടെ ഒരു ഏങ്ങലടി നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി വന്നു.

"ന്‍റെ കുട്ട്യേ.. " പപ്പ്യമ്മായി തലയിണയില്‌ മുഖമമര്‍ത്തി കരയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു.

പിറ്റേദിവസം നിനച്ചിരിക്കാതെ കോഴിക്കൂട്ടാന്‍ കൂട്ടാന്‍ പറ്റി. കിണ്ണത്തിലെ അവസാനത്തെ തരിയും നക്കിത്തുടച്ചെടുത്ത്‌ ഏമ്പക്കവും വിട്ട്‌ കൈകഴുകാന്‍ പുറത്തിറങ്ങിയപ്പോഴുണ്ട്‌ നാലു പണിക്കാരു്‌ പറമ്പിലൂടെ ഓടി വരണു. കോലായിലെ ചാരുകസേരയില്‍ മുറുക്കാന്‍ ചവച്ചോണ്ടിരുന്ന പോറ്റിവല്യച്ഛന്‍ അകത്തേയ്ക്കോടിപ്പോകുന്നതും കണ്ടു. പിന്നെ അതേ വേഗത്തില്‌ പുറത്തേക്കിറങ്ങി വരുന്നതും.
പറമ്പു മുറിച്ചു കടന്ന്‌ കൈത്തോടും ചാടിക്കട്ന്ന്‌ വരമ്പിലൂടെ പാഞ്ഞു. ചുമലില്‌ വേഷ്ടിമുണ്ടും ഉണ്ടായിരുന്നില്ല, കയ്യില്‌ വടിയും.

വൈകിട്ടായപ്പൊഴാണ്‌ വിവരമറിഞ്ഞത്‌. പപ്പ്യമ്മായീനെ കാണാനില്യാത്രെ. ഉച്ചയ്ക്കൂണിന്‌ വിളിക്കാന്‍ ചെന്നപ്പൊഴാണത്രെ ആളവിടെ ഇല്ലാന്നു മനസ്സിലായത്‌.

രണ്ടുമൂന്നു ദിവസം ആകെപ്പാടെ ബഹളമായിരുന്നു. വീട്ടില്‌ എല്ലാരും ഹാലിളകി നടക്കണു. എന്തു ചെറിയ കാര്യത്തിനും അമ്മ വഴക്കു പറഞ്ഞു. ചെറ്യമ്മേടെ അടുത്തൂന്നു വരെ കിട്ടി ചീത്ത. തറവാടു വിറപ്പിച്ചു നടന്നിരുന്ന വല്യച്ഛന്‍ പെട്ടെന്നു വയസ്സനായി. കാര്യഭരണമൊക്കെ വിട്ട്‌ ചാരുകസേരയില്‌ ഒതുങ്ങിക്കൂടി.

ഇടയ്ക്ക്‌ ഓരോരുത്തരു വന്നു പറയും അമ്മായീനെ കൊണ്ടോട്ടീല്‌ വെച്ചു കണ്ടു, പാലക്കാട്ടു വച്ചു കണ്ടൂന്നൊക്കെ. ആദ്യമൊക്കെ പണിക്കാരെ ആരെയെങ്കിലുമൊക്കെ അന്വേഷിക്കാന്‍ അയയ്ക്കുമായിരുന്നു ചെറ്യച്ഛന്‍.

പിന്നെപ്പിന്നെ ഒന്നും കേള്‍ക്കാതായി. പപ്പ്യമ്മായി ഗന്ധര്‍വ്വന്‍റെ കൂടെ സുഖായിട്ടു ജീവിക്കണുണ്ടാവും ന്നു സമാധാനിച്ചു. ഒന്നുല്യെങ്കിലും വല്യച്ഛനെ പേടിക്കണ്ടല്ലോ.

ഉല്‍സവം ഇങ്ങടുക്കാറായിട്ടും ചരടുപുതുക്കലിന്‍റെ ഒരു ഒരുക്കവും കണ്ടില്ല. കോഴിക്കൂട്ടാന്‍റെ മണം മനസ്സില്‍ കണ്ട്‌ ഞങ്ങള്‌ കുട്ടികള്‌ എന്നും പരസ്പരം കൈ മണപ്പിച്ചു നോക്കി വ്യസനിച്ചു.

ചരടുപുതുക്കലിനല്ലാതെ അഴിച്ചു കണ്ടിട്ടില്ലാത്ത വല്യച്ഛന്‍റെ മുടി ചാരുകസേരയുടെ പുറകിലേയ്ക്കു എപ്പോഴും ഞാന്നു കിടന്നു. ഉല്‍സവം അടുത്തെന്നു ഓര്‍മ്മിപ്പിക്കാന്‍ ചെന്ന ചെറ്യച്ഛനെ ചീത്ത പറഞ്ഞോടിച്ചത്രെ.

ഇത്തവണ ചുടലഭദ്രകാളി പറമ്പിന്‍റെ അതിര്‍ത്തികടന്ന്‌ തറവാട്ടിലേയ്ക്കു കയറി വരുമെന്ന്‌ എല്ലാരും പേടിച്ചു. അമ്മ എന്നും കിടക്കുന്നതിനു മുന്നെ ദേവീമാഹാത്മ്യം വായിക്കാന്‍ തുടങ്ങി. ഞങ്ങള്‌ കുട്ടികള്‍ കിടക്കുന്നതിനു മുന്നെയും എണീക്കുമ്പോഴും ദേവീമാഹാത്മ്യം തൊട്ടു വണങ്ങി.

ഉല്‍സവത്തിനു കുട്ടികളെ ആരെയും കൊണ്ടുപോയില്ല. ചെറ്യമ്മമാരെയും. അമ്മയും ചെറ്യച്ചന്‍മാരും മാത്രം പോയി തൊഴുതു പോന്നു. കഞ്ഞികുടിച്ച്‌ എല്ലാരും നേരത്തേ കിടന്നു. ബാലന്‍ ചെറ്യച്ഛന്‍ ടോര്‍ച്ചും മിന്നിച്ച്‌ എല്ലാ വാതിലുകളും പൂട്ടിയില്ലേന്നു പരിശോധിച്ചു നടന്നു.

ഉറങ്ങണ വരെ കോലായിലെ ചാരുകസേര ചുമച്ചു കുലുങ്ങുന്നതും കഫം മുറ്റത്തേയ്ക്കു മുറ്റത്തേയ്ക്കു "ഝോ" ന്നു വീഴുന്നതും കേട്ടോണ്ടിരുന്നു.

പുലര്‍ച്ചെ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. ഉമ്മറത്ത്‌ ചാരു കസേര മറിഞ്ഞു കിടക്കുന്നു. വല്യച്ഛന്‍ എപ്പോഴും തോളത്തു തൂക്കാറുണ്ടായിരുന്ന വേഷ്ടിമുണ്ടില്‌ തൂങ്ങിയാടുന്നു. പനങ്കുലപോലത്തെ മുടിയഴിച്ചിട്ടത്‌‌ മുഖവും മറച്ച്‌ നെഞ്ചിലേയ്ക്കു വീണു കിടന്നു. കോലായിലാകെ അപ്പിയും മൂത്രവും. വല്യച്ഛനു വയറിളകിപ്പോയതു പോലെ.

കാളി വല്യച്ഛനോടു പ്രതികാരം ചെയ്താതാകണണം. കൊല്ലങ്ങളോളം തന്നെ തടഞ്ഞു വച്ചതിന്‌.

വല്യച്ഛന്‍ പറയാനുണ്ടായിരുന്നപോലെ കാളി തറവാട്ടില്‍ കയറി ആരെയും ഉപദ്രവിക്കാനൊന്നും വന്നില്ല. വല്യച്ഛന്‍റെ ജീവന്‍ കൊണ്ടു തന്നെ കലിയടങ്ങിക്കാണണം.

Sunday, June 22, 2008

വിവാദമായ സാമൂഹ്യപാഠ ഭാഗം

വിവാദമായ ഏഴാം ക്ളാസ്സിലെ സാമൂഹ്യ പാഠഭാഗം റഫീക്ക്‌ കീഴാറ്റൂര്‍ പ്രസിധീകരിച്ചിരിക്കുന്നു.

ഗീതയിലേയും ഖുര്‍ആനിലേയും ബൈബിളിലേയും ഭാഗങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ടതില്‍..എന്തു കണ്ടിട്ടാണീ മതക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതെന്നു മനസ്സിലാകുന്നില്ല..

റഫീക്കിനു നന്ദി.
Rafeeq kizhattur-റഫീക്ക് കിഴാറ്റൂര്‍: മതമില്ലാത്ത ജീവന്‍

Sunday, June 08, 2008

ആല്ത്തറ: ഒരു പഴയ തല്ലുകൊള്ളിത്തരം

ആല്‍ത്തറയിലിട്ട ഒരു പോസ്റ്റ്‌..

ആല്ത്തറ: ഒരു പഴയ തല്ലുകൊള്ളിത്തരം



"ആരാണ്ടാ അവ്ടെ നായീന്‍റെ മക്കളേ.."

മൂത്തോറശ്ശന്‍റെ പറമ്പില്‌ വിശാലമായി പുറം തിരിഞ്ഞിരുന്ന്‌ കഥയും പറഞ്ഞ്‌ അപ്പിയിട്ടോണ്ടിരിക്കുമ്പോഴാണ്‌ അങ്ങേരാവഴി വന്നത്‌.

അഴിച്ചു വെച്ചിരുന്ന നിക്കറും കയ്യിപ്പിടിച്ച്‌ കണ്ട വഴിയേ പാഞ്ഞു. അനിയനും ഞാനും. കമ്മ്യൂണിസ്റ്റുപച്ച പറിച്ച്‌ ഒന്നു താല്‍ക്കാലിക ശൌചം ചെയ്യാന്‍ പോലും ഇട കിട്ടിയില്ല. രണ്ടു കണ്ടം ചാടിക്കടന്ന്‌ തോട്ടിലേക്കെടുത്തു ചാടി ശൌചവും കുളീയും ഒരുമിച്ചങ്ങ്‌ കഴിച്ചു.

വീട്ടിലുള്ളതൊരു കുഴികക്കൂസാണ്‌. അതിലിരിക്കണമെങ്കില്‍ സര്‍ക്കസ്സു പഠിക്കണം. അതുകൊണ്ട്‌ ഞങ്ങള്‌ അയലത്തെ പറമ്പിലേയ്ക്കോടുന്നത്‌ അമ്മ കണ്ടില്ലെന്നു നടിക്കും. അച്ഛനറിഞ്ഞാല്‍ അമ്മയ്ക്കും കിട്ടും വഴക്ക്‌. ഞങ്ങള്‍ അമ്മയും മക്കളും തമ്മിലുള്ളൊരു അഡ്ജസ്റ്റുമെന്‍റാണ്‌ ഈ വെളിക്കിറങ്ങല്‍.

കലക്കവെള്ളത്തില്‌ തല നന്നായി തണുത്തപ്പഴാണ്‌ അനിയനാ (ദുര്‍)ബുദ്ധിയുദിച്ചത്‌.

"എടാ, മ്മക്കാ കുരുടിയെ തീട്ടം ചവിട്ടിച്ചാലോ?"

മൂത്തോറശ്ശന്‍റെ മകളാണ്‌ മിനിച്ചേച്ചി. പത്തുപന്ത്രണ്ടു വയസ്സുണ്ടന്ന്‌. അഞ്ചാം വയസ്സിലൊരു പനിവന്നതാണത്രെ. കണ്ണ്‌ ഒട്ടും കാണില്ല. മിനിച്ചേച്ചിയെ പറഞ്ഞുപറ്റിച്ചു കൊണ്ടുവന്നു തീട്ടത്തില്‍ ചവിട്ടിക്കാമെന്ന്‌!. മൂത്തോറശ്ശനോടുള്ള പ്രതികാരം.

ഓടിയവഴിക്കു മുള്ളുകുത്തിയതും തൊലിയുരഞ്ഞതും നന്നായി നീറുന്നുണ്ടായിരുന്നതുകൊണ്ട്‌ അവനോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.

മാങ്ങാക്കാലമായതുകൊണ്ട്‌ ഒളോര്‍ മാങ്ങകള്‌ കൊറേ വീണു കിടക്കണുണ്ടെന്നു പറഞ്ഞപ്പോ മിനിച്ചേച്ചി ഒട്ടും അമാന്തിച്ചില്ല. ഞങ്ങളു രണ്ടും രണ്ടു സൈഡിലും കൈപിടിച്ചു വഴികാട്ടി. കണ്ണിന്‍റെ കഴിവുകൂടി ഘ്രാണശക്തിക്കുണ്ടായിരുന്നിട്ടും ഒന്നു സംശയിക്കുക കൂടി ചെയ്യാതെ നേരെ ഞങ്ങളുടെ വഴിക്കു നടന്നു. കൃത്യമായി നല്ലൊരു ഐറ്റത്തില്‍ തന്നെ കൊണ്ടുപോയി ചാടിച്ചു.

"അയ്യേ.." മിനിച്ചേച്ചി കരഞ്ഞു വിളച്ചതും ഞാന്‍ ഓടി. അനിയന്‍റെ പൊടിപോലുമില്ലായിരുന്നു. അവന്‍ പണ്ടേ ഏരിയാ വിട്ടുകാണണം. പാഞ്ഞു ചെന്ന്‌ അതിരില്‍ നില്‍ക്കണ പുളിമരത്തില്‍ പെടച്ചു കയറി. ഏറ്റവും മുകളിലെ കൊമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു. അമ്മ അടിക്കാന്‍ വരുമ്പോള്‌ ആ പുളിമരമായിരുന്നു എപ്പോഴും ഞങ്ങള്‍ടെ രക്ഷകന്‍. പക്ഷേ ഒത്തിരി നേരമിരുന്നിട്ടും ആരും അടിക്കാന്‍ വന്നില്ല.

അന്നു രാത്രി അച്ഛന്‍ വരുന്നതിനു മുന്പേ പഠിത്തമെന്ന പ്രഹസനമൊക്കെ കഴിച്ച്‌ കഞ്ഞീം കുടിച്ച്‌ കേറിക്കെടന്നു.
പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള്‌ ഒന്നു ചുമച്ചു നോക്കി. പതിവു സിഗ്നല്‍. മറു ചുമ കിട്ടി. അവനും ഒറങ്ങീട്ടില്ല.

"വേണ്ടില്യേര്ന്ന്.. ല്ലെടാ?"

"നന്നായിപ്പോയോള്ളൂ.." ചെക്കന്‍റെ വാശി അടങ്ങീട്ടില്യ.

അച്ഛന്‍ വരണവഴിക്ക്‌‌ മൂത്തോറശ്ശന്‍ പിടിച്ചു നിര്‍ത്തി ഒക്കെ പറഞ്ഞു കൊടുക്കണതും ഉമ്മറത്തേക്കു കടക്കുമ്പത്തന്നെ ഇറയില്‍ ചീരി വെച്ചിരിക്കണ ചൂരല്‌ ഊരിയെടുക്കണതും മനസ്സില്‌ കണ്ട്‌ കണ്ട്‌ എപ്പോഴോ ഉറക്കത്തിലാണ്ടു പോയി.

കുറേ ദിവസം കൂടി ആ പേടി തലക്കുള്ളിലെടയ്ക്കൊക്കെ ചൂരലിന്‍റെ മൂളിച്ച കേപ്പിച്ചിരുന്നു. പിന്നെ അതും മറന്നു പോയി. എന്നാലും മിനിചേച്ചിയോടുള്ള കൂട്ടുകെട്ട്‌ അന്നോടെ നി്‌ന്നു. അതിന്‌ കണ്ണില്ലാത്തതുകൊണ്ട്‌ ഒളിച്ചു നടക്കേണ്ടി വന്നില്ല.

കാലത്തിന്‍റെ കുത്തൊഴുക്കില്‌ അലഞ്ഞലഞ്ഞ്‌ കേട്ടിട്ടുപോലുമില്ലായിരുന്ന ഏതൊ തീരത്തു വന്നടിഞ്ഞു. വെള്ളിയാഴ്ച്ചകളിലെ കള്ളുകുടി കഴിഞ്ഞ് അല്‍പം നൊസ്റ്റാള്‍ജിക്കഷായം കുടിക്കുമ്പം മിനിച്ചേച്ചി പതിവായി തെകട്ടി വരും. ആ വാടകവീടു വിട്ട്‌ സ്വന്തം പെര കെട്ടി ഞങ്ങള്‌ പണ്ടേ മാറിയിരുന്നു. പുതിയ വീട്‌ കുറച്ചു ദൂരെ ആയതുകൊണ്ടും പില്‍ക്കാലത്ത്‌ കടലിനിക്കരെ ആയതുകൊണ്ടും പിന്നെ അവരെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

എപ്പോഴോ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ മൂത്തോറശ്ശനു മുകളിലേയ്ക്കു വിസ കിട്ടിയ വിവരം അറിഞ്ഞു. കുറേ കാലം കിടപ്പിലായിരുന്നത്രെ.

കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തപ്പോഴേ തീരുമാനിച്ചതാന്‌ മിനിചേച്ചിയെ പോയൊന്നു കാണണം ന്ന്‌.

പഴയ് വീട്‌ അങ്ങനെത്തന്നെയുണ്ട്‌. കാല്‍പ്പെരുമാറ്റം അറിഞ്ഞ്‌ പുറത്തിറങ്ങി വന്നു.

"ആരാ അവ്ടെ?"..

ശബ്ദത്തിന്‌ അതേ താളം. ദൈന്യതയുടെ ചെറിയൊരു അടിയൊഴുക്ക്‌. ഇത്തിരി അകാലനര കയറിയിരിക്കുന്നു. നെറ്റിയും പുരികവും കവിഞ്ഞു കിടക്കുന്ന ഭസ്മക്കുറി. തിളക്കമില്ലാത്ത ദൃഷ്ടിഗോളങ്ങള്‍ രണ്ടു കുഴികളില്‍ വെറുതേ പിടയ്ക്കുന്നു.

"മിനിചേച്ചീ.. ഞാനാ.. അറിയ്വോ?"

കാഴ്ചയില്ലാ കണ്ണുകള്‍ക്കും ഭാവം കാണിയ്ക്കാനാവുമെന്നു മനസ്സിലായി. അമ്പരപ്പ്‌.

"ഹെന്‍റീശ്വരാ.. കുട്ടന്‍മോനാ?"

'കുട്ടന്‍മോന്‍'.. പഴയവിളിപ്പേരു്‌. ഞാനതെന്നേ മറന്നു പോയിരിക്കുന്നു.

"ചേച്ചി ന്നെ മറന്നില്ലാല്ലേ.." കരഞ്ഞു പോകുമോന്ന്‌ ഒന്നു ഭയപ്പെട്ടു.

തിടുക്കത്തില്‍ വിഷയം മാറ്റി.

"മൂത്തോറശ്ശന്‍ പോയി, ല്ലേ.. അച്ഛന്‍ പറഞ്ഞിരുന്ന്‌. ഇവടെ പ്പം ഒറ്റയ്ക്കാ?"

ഒന്നു ചിരിച്ചു. (എന്തൊരു ചിരിയാണത്‌. കണ്ണില്ലാത്തവര്‍ക്കിങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയുമോ?)

ഒത്തിരി വിശേഷങ്ങളും പറഞ്ഞ്‌, സഹായിക്കാന്‍ വരാറുണ്ടായിരുന്ന പെണ്ണുണ്ടാക്കിയ ശര്‍ക്കരക്കാപ്പിയും കുടിച്ച്‌ യാത്ര പറഞ്ഞിറങ്ങും വരെ 'ആ സംഭവ'ത്തിനെക്കുറിച്ചെന്തെങ്കിലും പറയുമോന്നു പേടിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. ഒരു മാപ്പപേക്ഷ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.

ഇറങ്ങാന്‍ നേരത്ത്‌ എന്‍റെ കയ്യില്‍ പിടിച്ചു. നേരിയൊരു തണുപ്പ്‌.

"അന്നെയൊക്കെ ഇനീം കാണാന്‍ കയ്വോന്നറിയൂല, കുട്ടന്‍മോനെ.. ഞ്ഞി ഇന്നെ ങ്ങനെ എത്ര കാലം ഇടും ന്നാര്‍ക്കറിയാം.."

"..."

"പോണെ വയിക്കാ അച്ഛനെ അടക്കീത്‌. ഒന്ന്‌ കണ്ട് പൊയ്ക്കോളൂ.. ഓര്‍മ്മല്യേ.. ആ പഴേ തൊടീല്‌ത്തന്നെ.." അതു പറഞ്ഞിട്ട്‌ ഒന്നു പൊട്ടിച്ചിരിച്ചു.

ആവൂ. മനസ്സില്‌ കെട്ടിയിട്ടിരുന്ന എന്തോക്കെയോ കയറഴിഞ്ഞു പോയതുപോലെ. ഒരു ഭാരമില്ലായ്മ. ചിരിയില്‌ പതുക്കെ പങ്കു ചേര്‍ന്നു. ഉള്ളില്‌ ഒരുക്കി വെച്ചിരുന്ന മാപ്പപേക്ഷയ്ക്കൊക്കെ ഒരു വിലയുമില്ലെന്നു തോന്നി. അതങ്ങനെത്തന്നെ വിഴുങ്ങി.

ഒത്തിരി നേരം ഞാന്‍ പോണ വഴിക്ക്‌ നേരെ നോക്കി(?)ക്കൊണ്ട്‌ നിന്നിരുന്നു. ഇടവഴിയിലെത്തും വരെ ഞാനും ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.

ഇടവഴിയവസാനിക്കുന്നിടത്താണ്‌ ഞങ്ങള്‌ വാടകയ്ക്കു താമസിച്ചിരുന്ന പഴയ വീട്‌. അതിപ്പോള്‍ ഉടമസ്ഥന്‍ പൊളിച്ചുപണിഞ്ഞ്‌ കോണ്‍ക്രീറ്റിട്ടിരിക്കുന്നു. അതിരു കടന്നപ്പുറം മൂത്തോറശ്ശന്‍റെ പറമ്പ്‌. ഒരു കൌതുകത്തിന്‌ അങ്ങേരെ അടക്കിയ സ്ഥലം നോക്കി നടന്നു.

അവിടെ, കമ്മ്യൂണിസ്റ്റുപച്ചകള്‍ക്കിടയില്‌, ഒരു ചെറിയ മണ്‍കൂനയും കുറച്ചു കല്ലുകളും. ഞങ്ങള്‍ അപ്പിയിട്ടോണ്ടിരുന്നതിനു നേരെ താഴെ, മൂത്തോറശ്ശന്‍ ഉറങ്ങുന്നു.

"ആരാണ്ടാ അവ്ടെ, നായീന്‍റെ മക്കളേ.."

ഉള്ളൊന്നു കാളി, പിന്നെ ഒന്നൂറി ചിരിച്ചു തിരിഞ്ഞു നടന്നു.

Thursday, April 24, 2008

ഒരു സന്തോഷവാര്‍ത്ത: അഫിമാനം

എന്‍റെ ബ്ളോഗിംഗ്‌ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമാണിത്‌. ജീവിതത്തിലാദ്യമായി ഞാന്‍ അനുകരിക്കപ്പെട്ടിരിക്കുന്നു. ഒരാളെ ആരെങ്കിലും അനുകരിക്കണമെങ്കില്‍ ആയാളില്‍ അനുകരണീയമായി എന്തെങ്കിലും കാണണം എന്നണല്ലോ ശാസ്ത്രം..

അങ്ങനെ ഞാനും ഇമ്മിണി വല്യ ബ്ളോഗറായി..

വിശദാംശങ്ങള്‍:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ എന്ന എന്‍റെ ആരാധകന്‍ അദ്ദേഹത്തിന്‍റെ കവിതയില്‍ എന്‍റെ പഴയ നാലു വരികള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു.

ഇതായിരുന്നു എന്‍റെ വരികള്‍:

"ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല"

ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല (Feb 15, 2008)

സഗീറിന്‍റെ വരികള്‍:

ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!

സഗീറിന്‍റെ കവിത (April 24, 2008)

അങ്ങേര്‍ക്ക്‌ ഒരു നന്ദി കമന്‍റിട്ടപ്പോ അതു അപ്രൂവലിനു പോയി. അതോണ്ടാ ഇങ്ങനെ ഒരു സാഹസം..!

നന്ദി സഗീറേ നന്ദി..
എനിക്ക്‌ അഫിമാനിക്കാനീ നിമിഷം തന്നതിന്‌..

Saturday, March 29, 2008

മന്ത്രവാദവും യുക്തിവാദവും മുഖാമുഖം

യുക്തിവാദിയും റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റുമായ സനല്‍ ഇടമറുകിന്‍റെ വെല്ലുവിളി സ്വീകരിച്ച്‌ ഒരു താന്ത്രികന്‍ സനലിനെ മന്ത്രവിദ്യ ഉപയോഗിച്ച്‌ വകവരുത്താന്‍ ശ്രമിച്ച കഥ പത്രങ്ങളില്‍ വായിച്ചു കാണുമല്ലോ.. അന്ധവിശ്വാസത്തിനേറ്റ കനത്ത പരാജയം ഒട്ടനവധി ജനങ്ങള്‍ ലൈവായി ടീവീയില്‍ കണ്ടു. ചില ദൃശ്യങ്ങള്‍ ഇവിടെ.

Part 1


Part 2


Part 3


കടപ്പാട്‌: റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണല്‍..

Thursday, February 14, 2008

സന്തോഷവാര്‍ത്ത: തസ്ലിമയുടെ വിസ നീട്ടി

സുഹ്രുത്തുക്കളെ,

തസ്ലിമ നസ്രീന്‍റെ വിസ നീട്ടിയതായി അറിയുന്നു.

വളരെ സന്തോഷമുണ്ട്, ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍, സ്വതന്ത്രമായി ചിന്തിക്കാനും തന്‍റെ അഭിപ്രായങ്ങള്‍ വിളിച്ചു പറയാനും ഈ നാട്ടില്‍ സ്വാതന്ത്ര്യമുള്ളതില്‍.

തസ്ലിമയെയും അവര്‍ക്കു വേണ്ടിയുള്ള ഈ സംരംഭത്തില്‍ മനസ്സുകൊണ്ടെങ്കിലും സഹകരിച്ച എല്ലാ നല്ലവരായ ബൂലോകര്‍ക്കും നന്ദി.


Statement by Official Spokesperson on extension of visa of Ms. Taslima Nasreen

14/02/2008


The Government of India have decided to extend the visa of Ms. Taslima Nasreen. Throughout its history, India has a tradition of offering hospitality to those who seek it. It has also afforded protection to those who have come as our guests. Ms. Taslima Nasreen is our guest and, in keeping with our traditions, we have offered her the same privileges.

It is incumbent on those who are welcomed as guests in India that they remain sensitive to India’s traditions and do not conduct themselves in a manner that either affects our relations with other countries or cause hurt to our secular ethos. We expect that they do not undertake actions that could hurt the sentiments of the many communities that make up our multi-religious and multi-ethnic nation. These are the same restraints which we in India follow. We expect nothing less from our guests.

New Delhi
February 14, 2008

കടപ്പാട്: റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണല്‍

Wednesday, February 13, 2008

തസ്ലിമയുടെ ജീവനും അന്തസ്സിനും വേണ്ടി

സുഹൃത്തുക്കളെ,

തസ്ലിമ നസ്റിന്‍റെ വിസ കാലാവധി ഫിബ്രവരി 17 നു (ഞായര്‍) തീരുകയാണ്. അടുത്ത രണ്ട്‌ ദിവസത്തിനുള്ളില്‍ വിസ ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ ഗവര്‍മ്മെണ്ട്‌ തീരുമാനമൊന്നും എടുത്തില്ലെങ്കില്‍ തിങ്കളാഴ്ചയോടെ അവരുടെ ഇന്ത്യയിലെ താമസം നിയമവിരുദ്ധമാവും. അതോടെ പോലീസ്‌ അവരെ അറസ്റ്റ്‌ ചെയ്യുകയും നാടുകടത്തുകയും ചെയ്യും. സ്വന്തം നാട്ടില്‍ അവരെ എന്താണ്‌ കാത്തിരിക്കുന്നതെന്ന്‌ നമുക്കു ഏവര്‍ക്കും അറിയാമല്ലോ..

ഭാരതീയരെന്ന നിലയില്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെ നമ്മള്‍ മാനിക്കുന്നില്ലേ?
അവരുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന മതഭ്രാന്തന്‍മാരുടെ നടുവിലേക്കു, നമ്മെ അഭയം പ്രാപിച്ച തസ്ലിമയെ നമ്മുടെ ഗവര്‍മെണ്ട്‌ എറിഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചാല്‍ നമുക്കു്‌ എന്തു ചെയ്യാന്‍ കഴിയും?

നമുക്കു ഒന്നു ചെയ്യാന്‍ കഴിയും. നമ്മുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുക. അണ്ണാന്‍കുഞ്ഞിനും തന്നാലായത്‌.

പ്രധാനമന്ത്രിയുടെ ഇമെയില്‍ വിലാസത്തിലേക്ക്‌ (manmohan@sansad.nic.in) നിങ്ങളുടെ പ്രതികരണങ്ങള്‍ എത്തിക്കുക.

തസ്ലിമയുടെ ജീവനും അന്തസ്സിനും വേണ്ടി നമുക്കാവുന്നതു ചെയ്യാം.

ഇപ്പോള്‍ ഒരു വീട്ടുതടങ്കലിനു സമാനമായ അവസ്ഥയില്‍ നീറിനീറീ കഴിയുന്ന തസ്ലിമയുടെ സ്വന്തം വാക്കുകള്‍ മുന്പത്തെ പോസ്റ്റില്‍

Tuesday, February 12, 2008

പ്രധാനമന്ത്രിക്കൊരു കത്ത്

തസ്ലിമക്കുവേണ്ടി നമ്മുടെ ഗവര്‍മ്മെണ്ടിനോട്‌ അഭ്യര്‍ത്ഥിക്കാന്‍ എല്ലാ ബൂലോകരോടും വിനയപുരസ്സരം അപേക്ഷിക്കുന്നു.പ്രധാനമന്ത്രിയുടെ ഇ-മെയില്‌ വിലാസം: manmohan@sansad.nic.in
--------------------------------------------------


ബഹുമാനപ്പെട്ട മന്‍മോഹന്‍ജി,



മഹത്തായ പാരംബര്യമുള്ള ഒരു ജനാധിപത്യരാജ്യത്തിന്‍റെ അമരക്കാരനാണ്‌ അങ്ങ്‌. നെഹ്‌റുവിനേപ്പോലുള്ള മഹരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അങ്ങ്‌ സര്‍വ്വഥാ യോഗ്യന്‍ തന്നെ എന്നു ഈയുള്ളവന്‍ ചിന്തിക്കുന്നു. അങ്ങയേപ്പോലെ വിദ്യാ-സംസ്കാര സംബന്നനായ ഒരു പ്രധാനമന്ത്രിയെ കിട്ടിയതില്‍ അങ്ങേയറ്റം അഭിമാനവുമുണ്ട്. നമ്മുടെ നാടിന്‍റെ യശസ്സ്‌ ഉയര്‍ത്തുവാന്‍ അങ്ങയുടെ നേതൃപാടവത്തിനു കഴിയട്ടെ എന്നു ആശിക്കുകയും ചെയ്യുന്നു.



ഇപ്പോള്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യത്തിലേക്ക്‌ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ്‌ ഈ കുറിപ്പു്‌.ഇന്ത്യാമഹാരാജ്യം ആഥിത്യമര്യാദക്കു കേള്‍വികൊണ്ടതാണല്ലോ. അഭയം തേടിയവരെ സംരക്ഷിക്കാന്‍ സ്വന്തം രക്തം ചൊരിഞ്ഞ പാരംബര്യമാണു നമുക്കുള്ളത്‌. എന്നാലിപ്പോള്‍ അഭയം തേടിയെത്തിയ ഒരാളെ, അതും ഒരു സ്ത്രീയെ, ചെന്നായ്ക്കള്‍ക്കു കൊടുക്കാതെ സംരക്ഷിക്കാന്‍ നമ്മുടെ രാജ്യം മടിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുംബോള്‍ ഇന്ത്യാക്കാരനായി പിറന്നതില്‍ അഭിമാനിക്കുന്ന എന്നേപ്പോലുള്ളവര്‍ക്കു്‌ വളരെയധികം ഹൃദയവേദനയുണ്ട്.



തസ്ലിമ നമ്മോട്‌ എന്തു തെറ്റാണ്‌ ചെയ്തത്? അല്ലെങ്കില്‍ അവര്‍ എന്തെങ്കിലും തെറ്റ്‌ ആരോടെങ്കിലും ചെയ്തെന്ന്‌ അങ്ങു കരുതുന്നുണ്ടോ? നമ്മുടെ ഭരണഘടനയും അതു പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപിടിക്കുന്നവയല്ലേ? തസ്ലിമക്കു്‌ അവര്‍ വിശ്വസിക്കുന്നത്‌ ഉറക്കെ വിളിച്ചുപറയാന്‍ അവരുടെ ജന്‍മനാട്ടിലെ വ്യവസ്ഥിതി അനുവദിക്കാത്തതുകൊണ്ടല്ലേ അവര്‍ നമ്മെ അഭയം പ്രാപിച്ചതു? ജനാധിപത്യത്തിന്‍റെ മഹത്വം നാഴികക്ക്‌ നാല്പ്പത്തിരണ്ട്‌ വട്ടം വിളിച്ചു കൂവുന്ന നമ്മള്‍ ഇപ്പോഴെന്തേ തസ്ലിമയെ വെറുക്കുന്നു?



ഇന്നാട്ടിലെ ചില വിവരം കെട്ടവര്‍, തീവ്രവാദികള്‍ മുഴക്കുന്ന ഭീഷണിയെ നേരിടാന്‍ ഉള്ള കരുത്തു്‌ അങ്ങേക്കുണ്ട്. വോട്ട്‌ ബാങ്കുകളുടെ കിലുക്കത്തിലും മനം മാറാത്ത ആളാണങ്ങെന്നുമറിയാം. അങ്ങ്‌ പുറത്തു വരേണ്ടത്‌ ഘടക കക്ഷികളും സ്വന്തം പാര്‍ട്ടിക്കാരും അങ്ങേക്കു ചുറ്റും തീര്‍ത്ത മറകള്‍ക്കുള്ളില്‍ നിന്നുമാണെന്ന്‌ ഈയുള്ളവന്‍ കരുതുന്നു.



(ഭാ.ജ.പാ യേപ്പോലുള്ള രാഷ്ട്രീയ ശകുനികള്‍ ഈയവസരത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു.ന്യൂനപക്ഷസംരക്ഷകരെന്നു കാറിക്കൂവിയിരുന്ന ഇടതുപക്ഷക്കാര്‍ വോട്ടുബാങ്കുകളുടെ കിലുക്കത്തില്‍ സ്വയംമറന്നു തസ്ലിമയെ തള്ളിപ്പുറത്താക്കി.ആവശ്യത്തിനും അനാവശ്യത്തിനും കൊടിപിടിച്ചിരുന്ന ഇന്നാട്ടിലെ ബുദ്ധിജീവികളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. )



നമ്മുടെ അടുത്ത്‌ അഭയം തേടിയ നിരാലംബയായ ഒരു സ്ത്രീയുടെ ജീവനും അന്തസ്സിനും സംരക്ഷണം കൊടുക്കാന്‍, അവര്‍ക്കു്‌ സമാധാനത്തോടും സന്തോഷത്തോടും തന്‍റെ ശിഷ്ടകാലം തനിക്കിഷ്ടമുള്ളിടത്ത്‌ ജീവിക്കാനുള്ള ഭൌതികാന്തരീക്ഷം ഒരുക്കിക്കൊടുക്കാനും അങ്ങേക്കു കഴിയില്ലേ?



കൊല്കൊത്തയില്‍, തന്‍റെ മാതൃഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍, നിര്‍ഭയയായി ജീവിക്കാന്‍ അവര്‍ക്കു വേണ്ടുന്നതെല്ലാം ചെയ്ത്, നമ്മുടെ രാജ്യത്തിന്‍റെ യശസ്സിനെ വീണ്ടും വാനോളം ഉയര്‍ത്തുക! ബാബ്റി മസ്ജിദില്‍ പ്രത്യക്ഷപ്പെട്ട വിഗ്രഹങ്ങളെ ചൂണ്ടി "ത്രോ ദെം ഇന്‍റു സരയു" എന്നു ഉത്തരവിട്ട നെഹ്റുവിന്‍റെ പിന്‍ഗാമിയെയാണ്‌ ഞങ്ങളങ്ങില്‍ കാണാന്‍ ശ്രമിക്കുന്നത്‌, മസ്ജിത്‌ തകര്‍ക്കപ്പെട്ടപ്പോള്‍ ഉറക്കം നടിച്ച റാവുവിന്‍റെയല്ല...



യുക്തമായതു്‌ അങ്ങു ചെയ്യുമെന്ന പ്രതീക്ഷയോടെ,



ജയ്‌ ഹിന്ദ്‌.

ഒരു ഭാരതീയന്‍.





-----------------------------------------------

തസ്ലിമ നമ്മോടു പറയുന്നത്‌ (courtesy: Rationalist International):





Where am I? I am certain no one will believe me if I say I have no answer
to this apparently straightforward question, but the truth is I just do
not know. And if I were to be asked how I am, I would again answer: I
don’t know. I am like the living dead: benumbed; robbed of the pleasure of
existence and experience; unable to move beyond the claustrophobic
confines of my room. Day and night, night and day. Yes, this is how I have
been surviving.

This nightmare did not begin when I was suddenly bundled out of Calcutta –
it has been going on for a while. It is like a slow and lingering death,
like sipping delicately from a cupful of slow-acting poison that is
gradually killing all my faculties. This is a conspiracy to murder my
essence, my being, once so courageous, so brave, so dynamic, so playful. I
realise what is going on around me but am utterly helpless, despite my
best efforts, to wage a battle on my own behalf. I am merely a disembodied
voice. Those who once stood by me have disappeared into the darkness.
I ask myself: what heinous crime have I committed? What sort of life is
this where I can neither cross my own threshold nor know the joys of human

company? What crime have I committed that I have to spend my life hidden
away, relegated to the shadows? For what crimes am I being punished by
this society, this land? I wrote of my beliefs and my convictions. I used
words, not violence, to express my ideas. I did not take recourse to
pelting stones or bloodshed to make my point. Yet, I am considered a
criminal. I am being persecuted because it was felt that the right of
others to express their opinions was more legitimate than mine.
Does India not realise how immense the suffering must be for an individual
to renounce her most deeply-held beliefs? How humiliated, frightened, and
insecure I must have been to allow my words to be censored. If I had not
agreed to the grotesque bowdlerisation of my writings by those who
insisted on it, I would have been hounded and pursued till I dropped dead.
Their politics, their faith, their barbarism, and their diabolical
purposes are all intent on sucking the lifeblood out of me, because the
truths I write are so difficult for them to stomach. How can I—a powerless
and unprotected individual—battle brute force? But come what may, I cannot
take recourse to untruth.

What have I to offer but love and compassion? In the way that they used
hatred to rip out my words, I would like to use compassion and love to rip
the hatred out of them. Certainly, I am enough of a realist to acknowledge
that strife, hatred, cruelty and barbarism are integral elements of the
human condition. This will not change; and how can an insignificant
creature like me change all this? If I were to be eradicated or
exterminated, it would not matter one whit to the world at large. I know
all this. Yet, I had imagined Bengal would be different. I had thought the
madness of her people was temporary. I had thought that the Bengal I loved
so passionately would never forsake me. She did.

Exiled from Bangladesh, I wandered around the world for many years like a
lost orphan. The moment I was given shelter in West Bengal, it felt as
though all those years of numbing tiredness just melted away. I was able
to resume a normal life in a beloved and familiar land. So long as I
survive, I will carry within me the vistas of Bengal, her sunshine, her
wet earth, her very essence. The same Bengal whose sanctuary I once walked
many blood-soaked miles to reach has now turned its back upon me. I am a
Bengali within and without; I live, breathe, and dream in Bengali. I find
it hard to believe that I am no longer wanted in Bengal.

I am a guest in this land, I must be careful of what I say. I must do
nothing that violates the code of hospitality. I did not come here to hurt
anyone’s sentiments or feelings. Wounded and hurt in my own country, I
suffered slights and injuries in many lands before I reached India, where
I knew I would be hurt yet again. For this is, after all, a democratic and
secular land where the politics of the votebank imply that being secular
is equated with being pro-Muslim fundamentalist. I do not wish to believe
all this. I do not wish to hear all this. Yet, all around me I read, hear,
and see evidence of this. I sometimes wish I could be like those mythical
monkeys, oblivious to all the evil that is going on around me. Death who
visits me in many forms now feels like a friend. I feel like talking to
him, unburdening myself to him. I have no one else to speak to, no one
else to whom I can unburden myself.

I have lost my beloved Bengal. No child torn from its mother’s breast
could have suffered as much as I did during that painful parting. Once
again, I have lost the mother from whose womb I was born. The pain is no
less than the day I lost my biological mother. My mother had always wanted
me to return home. That was something I could not do. After settling down
in Calcutta, I was able to tell my mother, who by then was a memory within
me, that I had indeed returned home. How did it matter which side of an
artificial divide I was on? Now, I do not have the courage to tell my
mother that I have been unceremoniously expelled by those who had once
given me shelter, that my life now is that of a nomad. My sensitive mother
would be shattered if I were to tell her all this. Instead, I have now
taken to convincing myself that I must have transgressed somewhere,
committed some grievous error. Why else would I be in such a situation? Is
daring to utter the truth a terrible sin in this era of falsehood and
deceit? Is it because I am a woman?

I know I have not been condemned by the masses. If their opinion had been
sought, I am certain the majority would have wanted me to stay on in
Bengal. But when has a democracy reflected the voice of the masses? A
democracy is run by those who hold the reins of power, who do exactly what
they think fit. An insignificant individual, I must now live life on my
own terms and write about what I believe in and hold dear. It is not my
desire to harm, malign, or deceive. I do not lie. I try not to be
offensive. I am but a simple writer who neither knows nor understands the
dynamics of politics. The way in which I was turned into a political pawn,
however, and treated at the hands of base politicians, beggars belief. For
what end, you may well ask. A few measly votes. The force of
fundamentalism, which I have opposed and fought for many years, has only
been strengthened by my defeat.


This is my beloved India, where I have been living and writing on secular
humanism, human rights and emancipation of women. This is also the land
where I have had to suffer and pay the price for my most deeply held and
fundamental convictions, where not a single political party of any
persuasion has spoken out in my favour, where no non-governmental
organisation, women’s rights or human rights group has stood by me or
condemned the vicious attacks launched upon me. This is an India I have
never before known. Yes, it is true that individuals in a scattered,
unorganised manner are fighting for my cause, and journalists, writers,
and intellectuals have spoken out in my favour, even if they have never
read a word I have written. Yet, I am grateful for their opinions and
support.

Wherever individuals gather in groups, they seem to lose their power to
speak out. Frankly, this facet of the new India terrifies me. Then again,
is this a new India, or is it the true face of the nation? I do not know.
Since my earliest childhood I have regarded India as a great land and a
fearless nation. The land of my dreams: enlightened, strong, progressive,
and tolerant. I want to be proud of that India. I will die a happy person
the day I know India has forsaken darkness for light, bigotry for
tolerance. I await that day. I do not know whether I will survive, but
India and what she stands for has to survive.

Tuesday, January 01, 2008

ചാലിയാറും കാരാട്ടങ്ങാടിയും..



ഇതു ചാലിയാര്‍..വ്യവസായവല്‍കരണത്താല്‍ മാനഭംഗം ചെയ്യപ്പെട്ടതിന്‍റെ മുറിവുകള്‍ ഇപ്പോഴും അവളിലുണ്ട്.. എങ്കിലും അവള്‍ മനോഹരി തന്നെ, അല്ലേ?




ഇതു ചാലിയാറിന്‍റെ കവിളിലെ മറുക്‌. ഒരു തുരുത്ത് (ദ്വീപ്‌).





ഇതാണ്‌ 'കാരാട്‌' അങ്ങാടി. പണ്ട്‌ സാമൂതിരി 'കാര' ആടിയിരുന്ന സ്ഥലമായിരുന്നെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്‍റെ ഗ്രാമം.

ഞാനെങ്ങനെ നൊസ്റ്റാള്‍ജിക്‌ ആകാതിരിക്കും കൂട്ടരെ?


കോര്‍ടെസി: രഘുറാം ഓളക്കല്‍