Sunday, February 15, 2009

പാമരന്‍: ബ്ളഡ്ഡ്‌ റോസ്‌

പുതിയ പോസ്റ്റിലേയ്ക്ക്‌ ഈ വഴി..
പാമരന്‍: ബ്ളഡ്ഡ്‌ റോസ്‌

Thursday, February 12, 2009

പാമരന്‍: മറന്നു വച്ചത്‌

പുതിയ പോസ്റ്റ്‌ ഇവിടെ വായിക്കൂ..
പാമരന്‍: മറന്നു വച്ചത്‌

Saturday, February 07, 2009

പാമരന്‍: പത്താമി

അഗ്രിക്കുള്ളത്‌. പുതിയ പോസ്റ്റ്‌ ഇവിടെ വായിക്കൂ.
പാമരന്‍: പത്താമി

Thursday, February 05, 2009

വേണ്ടാതീനം

അഗ്രി പറ്റില്ലെന്നു പറഞ്ഞാലും എനിക്കു നിങ്ങളെയങ്ങനെ വെറുതേ വിടാന്‍ പറ്റുമോ :)

പുതിയ പോസ്റ്റ്‌ ഇവിടെ: പാമരന്‍: വേണ്ടാതീനം

Wednesday, February 04, 2009

Monday, February 02, 2009

കാമം (കഥ)

ഇവിടെ വായിക്കൂ..
കാമം (കഥ)

Saturday, January 10, 2009

ഗാസയിലേ കുഞ്ഞുങ്ങളേ..

പുതിയ പോസ്റ്റ്‌ ഇവിടെ വായിക്കൂ..
ഗാസയിലേ കുഞ്ഞുങ്ങളേ.... (കവിത)

Thursday, January 08, 2009

പാമരന്‍: കനൂന്‍

പുതിയ പോസ്റ്റിലേയ്ക്ക്‌ ഒരു ലിങ്കു കൂടി..

കനൂന്‍ (കഥ)

Tuesday, January 06, 2009

കനൂന്‍ (കഥ)

അഗ്രിക്കുള്ളത്‌. പുതിയ പോസ്റ്റ്‌ ഇവിടെ വായിക്കൂ.
പാമരന്‍: കനൂന്‍

Thursday, January 01, 2009

അഗ്നിപുഷ്പം

ചുമ്മാ ഒരു ലിങ്കു കൂടെ.. പുതിയ പോസ്റ്റിലേയ്ക്ക്‌..
പാമരന്‍: അഗ്നിപുഷ്പം

Wednesday, December 31, 2008

പാമരന്‍: അഗ്നിപുഷ്പം

അഗ്രിയ്ക്കുള്ളത്‌. പുതിയ പോസ്റ്റ്‌ ഇവിടെ വായിക്കൂ..
പാമരന്‍: അഗ്നിപുഷ്പം

Saturday, December 27, 2008

തീപ്പെട്ടിപടങ്ങള്‍: പാത

തീപ്പെട്ടിപടങ്ങള്‍: പാത

അഗ്രിഗേറ്റര്‍ നുമ്മ പോസ്റ്റ് പിടിക്കുന്നില്ല, അങ്ങോര്‍ക്ക് ഒരു നേര്‍ച്ച. പാത ഫോട്ടോ കാണാന്‍ ദയവായി ഇവിടെ ക്ലിക്കൂ.

Friday, December 26, 2008

നാടന്‍പാട്ടുകള്‍

നാടന്‍പാട്ടുകള്‍ക്കായി പുതിയൊരു ബ്ളോഗു തുടങ്ങിയിരിക്കുന്നു. ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന പാട്ടുകള്‍ ആരെങ്കിലുമൊക്കെ പാടി കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്‌.

നാടന്‍പാട്ടുകള്‍: മടവെള്ളം

Sunday, December 07, 2008

ആല്‍ത്തറ: ഗാന്ധര്‍വ്വം

ആല്‍ത്തറയില്‍ ഒരു ചളു ചാമ്പിയിട്ടുണ്ട്‌. ഇത്‌ അഗ്രിക്കുള്ള നേര്‍ച്ച.

ആല്‍ത്തറ: ഗാന്ധര്‍വ്വം


ഗാന്ധര്‍വ്വം

ചുടലഭദ്രകാളി നടയിറയിങ്ങിയാല്‌, ഒന്നുകില്‍ കിഴക്കേമ്പാട്ടെ മന വരെ. അല്ലെങ്കില്‍ പോറ്റിവല്യച്ഛന്‍റെ പടിഞ്ഞാറേപ്പുറം വരെ. അതാണു കണക്ക്‌.

കിഴക്കേമ്പാട്ട്‌ സര്‍വ്വശക്തയായ ദേവി കുടിയിരിക്കുന്നുണ്ട്‌. ദേവിയെ കടന്നു പോകാന്‍ പറ്റില്ല കാളിക്ക്‌. പിന്നെ പടിഞ്ഞാറേയ്ക്കൊന്നു പിടിച്ചു നോക്കും. ഇടവഴിയും കടന്ന്‌ ഒറ്റവരമ്പിലൂടെ പോയി കൈത്തോടു ചാടിക്കടന്നാല്‍ പിന്നെ പോറ്റിവല്യച്ഛന്‍റെ തൊടിയായി. എന്തൊക്കെയോ മന്ത്രങ്ങള്‌ കോഴിച്ചോരയില്‍ കുതിര്‍ത്ത ചരടില്‍ ജപിച്ചുകെട്ടി തൊടിയുടെ നാലുമൂലയ്ക്കും കുഴിച്ചിട്ടിട്ടുണ്ട്‌ വല്യച്ഛന്‍. കാളി ഒന്നു വിറയ്ക്കും അതു കടന്നു പോകാന്‍.

കൊല്ലത്തിലൊരിക്കല്‍ കിട്ടണതാണ്‌ കാളിയ്ക്ക്‌ ഈ പരോള്‌. ഉല്‍സവത്തിന്‌ നടതുറക്കുമ്പോള്‍ കാളി തനിക്കു നിശ്ചയിച്ചു തന്നിരിക്കണ അതിരുകള്‌ കടന്ന്‌ പുറത്തുപോകാന്‍ ശ്രമിക്കുമത്രെ. അതോണ്ട്‌ പൂരത്തിന്‌ ഒരാഴ്ചമുന്പേ തന്നെ പോറ്റി വല്യച്ഛന്‍ ചരടു പുതുക്കും.

മഹാമാന്ത്രികനാണു വല്യച്ഛന്‍. വല്യച്ഛന്‍റെ മുന്നിലൊന്നും പെടാതെ ശ്രദ്ധിച്ചാണു ഞങ്ങള്‌ കുട്ടികള്‍ എപ്പോഴും നടന്നിരുന്നത്‌. അമ്മയ്ക്കു പോലും പേടിയായിരുന്നു വല്യച്ഛനെ.

ഉപ്പന്‍റെ പോലെ ചോരച്ച കണ്ണുകള്‍. വല്യച്ഛനൊന്നു നിവര്‍ന്നു നിന്നാല്‍ തല ഉത്തരത്തില്‍ തൊടും. മുടി നീട്ടിയത്‌ തോളില്‍ നിന്നും താഴേയ്ക്കു തൂങ്ങുന്നുണ്ടാവും. കൊല്ലത്തിലൊരിക്കലേ മുടി വെട്ടൂ. അതും ഉല്‍സവസമയത്ത്‌. ചരടു പുതുക്കണ സമയത്ത്‌ ഒരു പൂവന്‍ കോഴിയെ കൊല്ലും. മൂര്‍ച്ചയില്ലാത്ത അരിവാളുകൊണ്ട്‌ അറത്തറത്താണ്‌ അതിനെ കൊല്ലുക. ചോര നന്നായിട്ടു ചീറ്റാനാണത്രെ. കുപ്പിയില്‍ നിന്നു വെള്ളം പകരുന്നതു പോലെ അതിന്‍റെ മുറിഞ്ഞ കഴുത്ത്‌ കിണ്ണത്തിലേയ്ക്കു നീട്ടിപ്പിടിക്കും. മുറിഞ്ഞു വീണ കോഴിത്തല താഴെ നാക്കിലയില്‍ കിടന്ന്‌ വല്യച്ഛന്‍ എന്താണു തന്നെ ചെയ്യുന്നതെന്നു നോക്കിക്കൊണ്ടിരിക്കണ കാണാം.

കിണ്ണം നിറഞ്ഞു കഴിഞ്ഞാല്‍ വല്യച്ഛന്‍ കെട്ടിവച്ചിരിക്കുന്ന മുടിയഴിച്ചിടും. പപ്പിയമ്മായിയേക്കാളും മുടിയുണ്ട്‌ വല്യച്ഛന്‌. പനങ്കൊലാന്നൊക്കെ പറയണ പോലെ. കോഴിക്കഴുത്ത്‌ അഴിച്ചിട്ട മുടിയിലേയ്ക്കു നീട്ടിപ്പിടിച്ച്‌ മുടിയില്‌ മുഴുവന്‍ ചോരയാക്കും. എന്നിട്ട്‌ മുടി കൂട്ടിപ്പിടിച്ച്‌ അതേ അരിവാളുകൊണ്ടു തന്നെ അറത്തുകളയും. വല്യച്ഛന്‍റെ മുടിയെങ്ങാന്‍ കാളിയുടെ കയ്യിലെത്ത്യാല്‍ പിന്നെ തീര്‍ന്നൂത്രേ കഥ! മുടിയും പറമ്പിലൊരിടത്ത്‌ പൂവും ചന്ദനവും ചേര്‍ത്തു കുഴിച്ചിടും.

കുരുതി കഴിച്ച കോഴിയെ മുറ്റത്തൊരു അടുപ്പുപൂട്ടി വല്യച്ചന്‍ തന്നെ കൂട്ടാനാക്കും. കൊല്ലത്തിലൊരിക്കല്‌ കിട്ടിയിരുന്ന ഇറച്ചിക്കൂട്ടാനായിരുന്നു ഉല്‍സവം കൂടലിനേക്കാളും മോഹിപ്പിച്ചിരുന്നത്‌.

രണ്ടു കല്യാണം കഴിച്ചിട്ടുണ്ടായിരുന്നു വല്യച്ഛന്‍. ആദ്യത്തെ വല്യമ്മ പ്രസവത്തോടെ മരിച്ചു പോയി. അതിലുണ്ടായതാണ്‌ നാടുവിട്ടുപോയ പ്രദീപേട്ടന്‍. പപ്പ്യമ്മായിയെ കല്യാണം കഴിച്ച്‌ വീട്ടിലേയ്ക്കു കൊണ്ടന്ന ദിവസം നാടുവിട്ടതാണ്‌ പ്രദീപേട്ടന്‍. ആളെവിടെയാണെന്ന്‌ പിന്നെ ഒരു വിവരവുമില്ല.

വല്യമ്മയെ എന്തിനാണ്‌ അമ്മായിയെന്നു വിളിക്കുന്നതെന്നു ഒരിക്കലും മനസ്സിലായിരുന്നില്ല. അമ്മയേക്കാള്‍ ഇളയതായിരുന്നു പപ്പ്യമ്മായി. കണ്ടാല്‍ ഒന്നു തൊട്ടുനോക്കാന്‍ തോന്നും. തുടുത്ത വെളുപ്പ്‌. കവിളൊക്കെ ചുവപ്പു ചെമ്പകത്തിന്‍റെ നിറത്തില്‌. വാല്യക്കാരത്തി അങ്ങാടീന്ന്‌ വാങ്ങിക്കൊണ്ടോരണ ഒരേ ഒരു രാധാസ്‌ സോപ്പ്‌ പപ്പ്യമ്മായിക്കുള്ളതാണ്‌.

പപ്പ്യമ്മായിയുടെ കുളികഴിഞ്ഞാല്‌ ഞങ്ങള്‌ കുട്ടികള്‌ ഉടനേ കുളത്തിലേക്കോടും. അലക്കുകല്ലില്‌ സോപ്പു വച്ചിടത്ത്‌ ഇത്തിരി പത ബാക്കിയുണ്ടാവും. മൂക്കിനു ചുറ്റുമാണതെടുത്തു തേയ്ക്കുക. എപ്പോഴും മണക്കാമല്ലോ. പയറുപൊടിയിട്ട്‌ അമ്മ മേലൊക്കെ തിരുമ്മുമ്പോഴേയ്ക്ക്‌ അതിന്‍റെ മണമൊക്കെ പോകും.

എന്നെ വല്യ ഇഷ്ടമായിരുന്നു പപ്പ്യമ്മായിക്ക്‌. പപ്പ്യമ്മായിയുടെ മുറിയില്‌ കയറാന്‍ എനിക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. രാധാസിന്‍റെ മണമായിരുന്നു മുറിക്കും. പപ്പ്യമ്മായി കാണാത്തപ്പോള്‍ വേഷ്ടിയുടെ തുമ്പു പിടിച്ചു മണത്തുനോക്കും. ശ്വാസം ആവുന്നിടത്തോളം പിടിച്ചു വെയ്ക്കും. മണം പോകാണ്ടിരിക്കാന്‍.

ആയിടയ്ക്കാണ്‌ പപ്പ്യമ്മായിക്ക്‌ വല്ലാത്തൊരു ദൈന്യഭാവം കാണാന്‍ തുടങ്ങിയത്‌. അടുക്കളയില്‌ അമ്മയും ചെറിയമ്മമാരും കുശുകുശുക്കുന്നിടത്തെങ്ങാന്‍ എത്തി നോക്ക്യാല്‍ ചീത്ത പറഞ്ഞോടിക്കും.
മുറിഞ്ഞു വീണുകിട്ടിയതൊക്കെ പെറുക്കിക്കൂട്ടിയപ്പോള്‍ ഒരു കാര്യം പിടി കിട്ടി. പപ്പ്യമ്മായിയെ ഏതോ ഗന്ധര്‍വ്വന്‍ ബാധിച്ചിരിക്കുന്നു. വല്യച്ഛന്‍ വലിയ കോപത്തിലാണ്‌. കൊല്ലത്തിലൊരിക്കലുള്ള ചരടുപുതുക്കല്‌ ഇത്തവണ നേരത്തേ നടത്തിയേക്കും. കാളിയെ വിറപ്പിക്കുന്ന വല്യച്ഛനോടാ ഒരു പാവം ഗന്ധര്‍വ്വന്‍റെ കളി! ഏതോ അതിരില്‌ ചരടു മുറിഞ്ഞിട്ടുണ്ടത്രെ. അങ്ങനെയാണ്‌ ഗന്ധര്‍വ്വന്‌ അകത്തു കയറാന്‍ പറ്റിയത്‌. തെങ്ങിനു തടമെടുക്കുമ്പോഴോ മറ്റോ ജോലിക്കാരു്‌ അറിയാതെ ചരടു കുഴിച്ചിട്ടതില്‌ കിളച്ചു പോയിരിക്കണം എന്നാണു പറേണെ..

പിന്നൊരു ദിവസം പപ്പ്യമ്മ മുറീയിലേക്കു വിളിപ്പിച്ചു. കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരിക്കുന്നു. കുളിയൊന്നും കഴിച്ചിട്ടില്ല. മുറിയില്‌ രാധാസിന്‍റെ മണമായിരുന്നില്ല. പകരം കര്‍പ്പൂരം കത്തിച്ചതിന്‍റെ മണമായിരുന്നു.
കുറച്ചു വെണ്ണ ഒരു കിണ്ണത്തിലെടുത്തുതന്നിട്ട്‌ കാലില്‌ പുരട്ടിക്കൊടുക്കാന്‍ പറഞ്ഞു. കട്ടിലില്‌ കിടന്ന്‌ ഒന്നരമുണ്ട്‌ ഇത്തിരി തെറുത്തു വച്ചു. കണങ്കാലിനുമുകളിലെ വെളുവെളുപ്പിനു കുറുകെ ചുവന്ന വരകള്‍. ചോര കല്ലിച്ചപാടുകള്‌. പടിഞ്ഞാറ്റയിലെ ഇറയില്‌ തിരുകിയിരിക്കണ ചൂരല്‌ ഓര്‍മ്മവന്നു.

വെണ്ണയിട്ട്‌ പതുക്കെ തടവിയപ്പോള്‍ പപ്പ്യമ്മായി ഞരങ്ങി. മൂക്കു ചീറ്റിത്തുടച്ചു.

ഗന്ധര്‍വ്വനെക്കുറിച്ച്‌ ഒത്തിരി ചോദിക്കണം ന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. ഇടയ്ക്കുയര്‍ന്ന് വന്ന ഏങ്ങലടികള്‌ പല്ലുകടിച്ചമര്‍ത്തുന്നതു കണ്ടു.

രണ്ടു കാലിലും പുരട്ടിക്കൊടുത്തു കഴിഞ്ഞപ്പോള്‍ പൊയ്ക്കോളാന്‍ പറഞ്ഞു. മടിച്ചു മടിച്ചു നിന്ന ചോദ്യം സമയം കഴിയുന്നെന്ന വിങ്ങലില്‌ പുറത്തു ചാടി.

"ഗന്ധര്‍വ്വനെ കണ്ടോ പപ്പ്യമ്മായ്‌യേ.."

മുഖത്തേക്കു വീണുകിടന്ന മുടിയിഴകള്‍ക്കിടയിലൂടെ ഒരു ഏങ്ങലടി നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി വന്നു.

"ന്‍റെ കുട്ട്യേ.. " പപ്പ്യമ്മായി തലയിണയില്‌ മുഖമമര്‍ത്തി കരയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു.

പിറ്റേദിവസം നിനച്ചിരിക്കാതെ കോഴിക്കൂട്ടാന്‍ കൂട്ടാന്‍ പറ്റി. കിണ്ണത്തിലെ അവസാനത്തെ തരിയും നക്കിത്തുടച്ചെടുത്ത്‌ ഏമ്പക്കവും വിട്ട്‌ കൈകഴുകാന്‍ പുറത്തിറങ്ങിയപ്പോഴുണ്ട്‌ നാലു പണിക്കാരു്‌ പറമ്പിലൂടെ ഓടി വരണു. കോലായിലെ ചാരുകസേരയില്‍ മുറുക്കാന്‍ ചവച്ചോണ്ടിരുന്ന പോറ്റിവല്യച്ഛന്‍ അകത്തേയ്ക്കോടിപ്പോകുന്നതും കണ്ടു. പിന്നെ അതേ വേഗത്തില്‌ പുറത്തേക്കിറങ്ങി വരുന്നതും.
പറമ്പു മുറിച്ചു കടന്ന്‌ കൈത്തോടും ചാടിക്കട്ന്ന്‌ വരമ്പിലൂടെ പാഞ്ഞു. ചുമലില്‌ വേഷ്ടിമുണ്ടും ഉണ്ടായിരുന്നില്ല, കയ്യില്‌ വടിയും.

വൈകിട്ടായപ്പൊഴാണ്‌ വിവരമറിഞ്ഞത്‌. പപ്പ്യമ്മായീനെ കാണാനില്യാത്രെ. ഉച്ചയ്ക്കൂണിന്‌ വിളിക്കാന്‍ ചെന്നപ്പൊഴാണത്രെ ആളവിടെ ഇല്ലാന്നു മനസ്സിലായത്‌.

രണ്ടുമൂന്നു ദിവസം ആകെപ്പാടെ ബഹളമായിരുന്നു. വീട്ടില്‌ എല്ലാരും ഹാലിളകി നടക്കണു. എന്തു ചെറിയ കാര്യത്തിനും അമ്മ വഴക്കു പറഞ്ഞു. ചെറ്യമ്മേടെ അടുത്തൂന്നു വരെ കിട്ടി ചീത്ത. തറവാടു വിറപ്പിച്ചു നടന്നിരുന്ന വല്യച്ഛന്‍ പെട്ടെന്നു വയസ്സനായി. കാര്യഭരണമൊക്കെ വിട്ട്‌ ചാരുകസേരയില്‌ ഒതുങ്ങിക്കൂടി.

ഇടയ്ക്ക്‌ ഓരോരുത്തരു വന്നു പറയും അമ്മായീനെ കൊണ്ടോട്ടീല്‌ വെച്ചു കണ്ടു, പാലക്കാട്ടു വച്ചു കണ്ടൂന്നൊക്കെ. ആദ്യമൊക്കെ പണിക്കാരെ ആരെയെങ്കിലുമൊക്കെ അന്വേഷിക്കാന്‍ അയയ്ക്കുമായിരുന്നു ചെറ്യച്ഛന്‍.

പിന്നെപ്പിന്നെ ഒന്നും കേള്‍ക്കാതായി. പപ്പ്യമ്മായി ഗന്ധര്‍വ്വന്‍റെ കൂടെ സുഖായിട്ടു ജീവിക്കണുണ്ടാവും ന്നു സമാധാനിച്ചു. ഒന്നുല്യെങ്കിലും വല്യച്ഛനെ പേടിക്കണ്ടല്ലോ.

ഉല്‍സവം ഇങ്ങടുക്കാറായിട്ടും ചരടുപുതുക്കലിന്‍റെ ഒരു ഒരുക്കവും കണ്ടില്ല. കോഴിക്കൂട്ടാന്‍റെ മണം മനസ്സില്‍ കണ്ട്‌ ഞങ്ങള്‌ കുട്ടികള്‌ എന്നും പരസ്പരം കൈ മണപ്പിച്ചു നോക്കി വ്യസനിച്ചു.

ചരടുപുതുക്കലിനല്ലാതെ അഴിച്ചു കണ്ടിട്ടില്ലാത്ത വല്യച്ഛന്‍റെ മുടി ചാരുകസേരയുടെ പുറകിലേയ്ക്കു എപ്പോഴും ഞാന്നു കിടന്നു. ഉല്‍സവം അടുത്തെന്നു ഓര്‍മ്മിപ്പിക്കാന്‍ ചെന്ന ചെറ്യച്ഛനെ ചീത്ത പറഞ്ഞോടിച്ചത്രെ.

ഇത്തവണ ചുടലഭദ്രകാളി പറമ്പിന്‍റെ അതിര്‍ത്തികടന്ന്‌ തറവാട്ടിലേയ്ക്കു കയറി വരുമെന്ന്‌ എല്ലാരും പേടിച്ചു. അമ്മ എന്നും കിടക്കുന്നതിനു മുന്നെ ദേവീമാഹാത്മ്യം വായിക്കാന്‍ തുടങ്ങി. ഞങ്ങള്‌ കുട്ടികള്‍ കിടക്കുന്നതിനു മുന്നെയും എണീക്കുമ്പോഴും ദേവീമാഹാത്മ്യം തൊട്ടു വണങ്ങി.

ഉല്‍സവത്തിനു കുട്ടികളെ ആരെയും കൊണ്ടുപോയില്ല. ചെറ്യമ്മമാരെയും. അമ്മയും ചെറ്യച്ചന്‍മാരും മാത്രം പോയി തൊഴുതു പോന്നു. കഞ്ഞികുടിച്ച്‌ എല്ലാരും നേരത്തേ കിടന്നു. ബാലന്‍ ചെറ്യച്ഛന്‍ ടോര്‍ച്ചും മിന്നിച്ച്‌ എല്ലാ വാതിലുകളും പൂട്ടിയില്ലേന്നു പരിശോധിച്ചു നടന്നു.

ഉറങ്ങണ വരെ കോലായിലെ ചാരുകസേര ചുമച്ചു കുലുങ്ങുന്നതും കഫം മുറ്റത്തേയ്ക്കു മുറ്റത്തേയ്ക്കു "ഝോ" ന്നു വീഴുന്നതും കേട്ടോണ്ടിരുന്നു.

പുലര്‍ച്ചെ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. ഉമ്മറത്ത്‌ ചാരു കസേര മറിഞ്ഞു കിടക്കുന്നു. വല്യച്ഛന്‍ എപ്പോഴും തോളത്തു തൂക്കാറുണ്ടായിരുന്ന വേഷ്ടിമുണ്ടില്‌ തൂങ്ങിയാടുന്നു. പനങ്കുലപോലത്തെ മുടിയഴിച്ചിട്ടത്‌‌ മുഖവും മറച്ച്‌ നെഞ്ചിലേയ്ക്കു വീണു കിടന്നു. കോലായിലാകെ അപ്പിയും മൂത്രവും. വല്യച്ഛനു വയറിളകിപ്പോയതു പോലെ.

കാളി വല്യച്ഛനോടു പ്രതികാരം ചെയ്താതാകണണം. കൊല്ലങ്ങളോളം തന്നെ തടഞ്ഞു വച്ചതിന്‌.

വല്യച്ഛന്‍ പറയാനുണ്ടായിരുന്നപോലെ കാളി തറവാട്ടില്‍ കയറി ആരെയും ഉപദ്രവിക്കാനൊന്നും വന്നില്ല. വല്യച്ഛന്‍റെ ജീവന്‍ കൊണ്ടു തന്നെ കലിയടങ്ങിക്കാണണം.

Sunday, June 22, 2008

വിവാദമായ സാമൂഹ്യപാഠ ഭാഗം

വിവാദമായ ഏഴാം ക്ളാസ്സിലെ സാമൂഹ്യ പാഠഭാഗം റഫീക്ക്‌ കീഴാറ്റൂര്‍ പ്രസിധീകരിച്ചിരിക്കുന്നു.

ഗീതയിലേയും ഖുര്‍ആനിലേയും ബൈബിളിലേയും ഭാഗങ്ങള്‍ ഉദ്ധരിച്ചിട്ടുമുണ്ടതില്‍..എന്തു കണ്ടിട്ടാണീ മതക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്നതെന്നു മനസ്സിലാകുന്നില്ല..

റഫീക്കിനു നന്ദി.
Rafeeq kizhattur-റഫീക്ക് കിഴാറ്റൂര്‍: മതമില്ലാത്ത ജീവന്‍

Sunday, June 08, 2008

ആല്ത്തറ: ഒരു പഴയ തല്ലുകൊള്ളിത്തരം

ആല്‍ത്തറയിലിട്ട ഒരു പോസ്റ്റ്‌..

ആല്ത്തറ: ഒരു പഴയ തല്ലുകൊള്ളിത്തരം



"ആരാണ്ടാ അവ്ടെ നായീന്‍റെ മക്കളേ.."

മൂത്തോറശ്ശന്‍റെ പറമ്പില്‌ വിശാലമായി പുറം തിരിഞ്ഞിരുന്ന്‌ കഥയും പറഞ്ഞ്‌ അപ്പിയിട്ടോണ്ടിരിക്കുമ്പോഴാണ്‌ അങ്ങേരാവഴി വന്നത്‌.

അഴിച്ചു വെച്ചിരുന്ന നിക്കറും കയ്യിപ്പിടിച്ച്‌ കണ്ട വഴിയേ പാഞ്ഞു. അനിയനും ഞാനും. കമ്മ്യൂണിസ്റ്റുപച്ച പറിച്ച്‌ ഒന്നു താല്‍ക്കാലിക ശൌചം ചെയ്യാന്‍ പോലും ഇട കിട്ടിയില്ല. രണ്ടു കണ്ടം ചാടിക്കടന്ന്‌ തോട്ടിലേക്കെടുത്തു ചാടി ശൌചവും കുളീയും ഒരുമിച്ചങ്ങ്‌ കഴിച്ചു.

വീട്ടിലുള്ളതൊരു കുഴികക്കൂസാണ്‌. അതിലിരിക്കണമെങ്കില്‍ സര്‍ക്കസ്സു പഠിക്കണം. അതുകൊണ്ട്‌ ഞങ്ങള്‌ അയലത്തെ പറമ്പിലേയ്ക്കോടുന്നത്‌ അമ്മ കണ്ടില്ലെന്നു നടിക്കും. അച്ഛനറിഞ്ഞാല്‍ അമ്മയ്ക്കും കിട്ടും വഴക്ക്‌. ഞങ്ങള്‍ അമ്മയും മക്കളും തമ്മിലുള്ളൊരു അഡ്ജസ്റ്റുമെന്‍റാണ്‌ ഈ വെളിക്കിറങ്ങല്‍.

കലക്കവെള്ളത്തില്‌ തല നന്നായി തണുത്തപ്പഴാണ്‌ അനിയനാ (ദുര്‍)ബുദ്ധിയുദിച്ചത്‌.

"എടാ, മ്മക്കാ കുരുടിയെ തീട്ടം ചവിട്ടിച്ചാലോ?"

മൂത്തോറശ്ശന്‍റെ മകളാണ്‌ മിനിച്ചേച്ചി. പത്തുപന്ത്രണ്ടു വയസ്സുണ്ടന്ന്‌. അഞ്ചാം വയസ്സിലൊരു പനിവന്നതാണത്രെ. കണ്ണ്‌ ഒട്ടും കാണില്ല. മിനിച്ചേച്ചിയെ പറഞ്ഞുപറ്റിച്ചു കൊണ്ടുവന്നു തീട്ടത്തില്‍ ചവിട്ടിക്കാമെന്ന്‌!. മൂത്തോറശ്ശനോടുള്ള പ്രതികാരം.

ഓടിയവഴിക്കു മുള്ളുകുത്തിയതും തൊലിയുരഞ്ഞതും നന്നായി നീറുന്നുണ്ടായിരുന്നതുകൊണ്ട്‌ അവനോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.

മാങ്ങാക്കാലമായതുകൊണ്ട്‌ ഒളോര്‍ മാങ്ങകള്‌ കൊറേ വീണു കിടക്കണുണ്ടെന്നു പറഞ്ഞപ്പോ മിനിച്ചേച്ചി ഒട്ടും അമാന്തിച്ചില്ല. ഞങ്ങളു രണ്ടും രണ്ടു സൈഡിലും കൈപിടിച്ചു വഴികാട്ടി. കണ്ണിന്‍റെ കഴിവുകൂടി ഘ്രാണശക്തിക്കുണ്ടായിരുന്നിട്ടും ഒന്നു സംശയിക്കുക കൂടി ചെയ്യാതെ നേരെ ഞങ്ങളുടെ വഴിക്കു നടന്നു. കൃത്യമായി നല്ലൊരു ഐറ്റത്തില്‍ തന്നെ കൊണ്ടുപോയി ചാടിച്ചു.

"അയ്യേ.." മിനിച്ചേച്ചി കരഞ്ഞു വിളച്ചതും ഞാന്‍ ഓടി. അനിയന്‍റെ പൊടിപോലുമില്ലായിരുന്നു. അവന്‍ പണ്ടേ ഏരിയാ വിട്ടുകാണണം. പാഞ്ഞു ചെന്ന്‌ അതിരില്‍ നില്‍ക്കണ പുളിമരത്തില്‍ പെടച്ചു കയറി. ഏറ്റവും മുകളിലെ കൊമ്പില്‍ തന്നെ ഇരിപ്പുറപ്പിച്ചു. അമ്മ അടിക്കാന്‍ വരുമ്പോള്‌ ആ പുളിമരമായിരുന്നു എപ്പോഴും ഞങ്ങള്‍ടെ രക്ഷകന്‍. പക്ഷേ ഒത്തിരി നേരമിരുന്നിട്ടും ആരും അടിക്കാന്‍ വന്നില്ല.

അന്നു രാത്രി അച്ഛന്‍ വരുന്നതിനു മുന്പേ പഠിത്തമെന്ന പ്രഹസനമൊക്കെ കഴിച്ച്‌ കഞ്ഞീം കുടിച്ച്‌ കേറിക്കെടന്നു.
പായയില്‍ ഉറക്കം നടിച്ചു കെടക്കുമ്പോള്‌ ഒന്നു ചുമച്ചു നോക്കി. പതിവു സിഗ്നല്‍. മറു ചുമ കിട്ടി. അവനും ഒറങ്ങീട്ടില്ല.

"വേണ്ടില്യേര്ന്ന്.. ല്ലെടാ?"

"നന്നായിപ്പോയോള്ളൂ.." ചെക്കന്‍റെ വാശി അടങ്ങീട്ടില്യ.

അച്ഛന്‍ വരണവഴിക്ക്‌‌ മൂത്തോറശ്ശന്‍ പിടിച്ചു നിര്‍ത്തി ഒക്കെ പറഞ്ഞു കൊടുക്കണതും ഉമ്മറത്തേക്കു കടക്കുമ്പത്തന്നെ ഇറയില്‍ ചീരി വെച്ചിരിക്കണ ചൂരല്‌ ഊരിയെടുക്കണതും മനസ്സില്‌ കണ്ട്‌ കണ്ട്‌ എപ്പോഴോ ഉറക്കത്തിലാണ്ടു പോയി.

കുറേ ദിവസം കൂടി ആ പേടി തലക്കുള്ളിലെടയ്ക്കൊക്കെ ചൂരലിന്‍റെ മൂളിച്ച കേപ്പിച്ചിരുന്നു. പിന്നെ അതും മറന്നു പോയി. എന്നാലും മിനിചേച്ചിയോടുള്ള കൂട്ടുകെട്ട്‌ അന്നോടെ നി്‌ന്നു. അതിന്‌ കണ്ണില്ലാത്തതുകൊണ്ട്‌ ഒളിച്ചു നടക്കേണ്ടി വന്നില്ല.

കാലത്തിന്‍റെ കുത്തൊഴുക്കില്‌ അലഞ്ഞലഞ്ഞ്‌ കേട്ടിട്ടുപോലുമില്ലായിരുന്ന ഏതൊ തീരത്തു വന്നടിഞ്ഞു. വെള്ളിയാഴ്ച്ചകളിലെ കള്ളുകുടി കഴിഞ്ഞ് അല്‍പം നൊസ്റ്റാള്‍ജിക്കഷായം കുടിക്കുമ്പം മിനിച്ചേച്ചി പതിവായി തെകട്ടി വരും. ആ വാടകവീടു വിട്ട്‌ സ്വന്തം പെര കെട്ടി ഞങ്ങള്‌ പണ്ടേ മാറിയിരുന്നു. പുതിയ വീട്‌ കുറച്ചു ദൂരെ ആയതുകൊണ്ടും പില്‍ക്കാലത്ത്‌ കടലിനിക്കരെ ആയതുകൊണ്ടും പിന്നെ അവരെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

എപ്പോഴോ വീട്ടിലേയ്ക്കു വിളിച്ചപ്പോള്‍ മൂത്തോറശ്ശനു മുകളിലേയ്ക്കു വിസ കിട്ടിയ വിവരം അറിഞ്ഞു. കുറേ കാലം കിടപ്പിലായിരുന്നത്രെ.

കഴിഞ്ഞപ്രാവശ്യം നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തപ്പോഴേ തീരുമാനിച്ചതാന്‌ മിനിചേച്ചിയെ പോയൊന്നു കാണണം ന്ന്‌.

പഴയ് വീട്‌ അങ്ങനെത്തന്നെയുണ്ട്‌. കാല്‍പ്പെരുമാറ്റം അറിഞ്ഞ്‌ പുറത്തിറങ്ങി വന്നു.

"ആരാ അവ്ടെ?"..

ശബ്ദത്തിന്‌ അതേ താളം. ദൈന്യതയുടെ ചെറിയൊരു അടിയൊഴുക്ക്‌. ഇത്തിരി അകാലനര കയറിയിരിക്കുന്നു. നെറ്റിയും പുരികവും കവിഞ്ഞു കിടക്കുന്ന ഭസ്മക്കുറി. തിളക്കമില്ലാത്ത ദൃഷ്ടിഗോളങ്ങള്‍ രണ്ടു കുഴികളില്‍ വെറുതേ പിടയ്ക്കുന്നു.

"മിനിചേച്ചീ.. ഞാനാ.. അറിയ്വോ?"

കാഴ്ചയില്ലാ കണ്ണുകള്‍ക്കും ഭാവം കാണിയ്ക്കാനാവുമെന്നു മനസ്സിലായി. അമ്പരപ്പ്‌.

"ഹെന്‍റീശ്വരാ.. കുട്ടന്‍മോനാ?"

'കുട്ടന്‍മോന്‍'.. പഴയവിളിപ്പേരു്‌. ഞാനതെന്നേ മറന്നു പോയിരിക്കുന്നു.

"ചേച്ചി ന്നെ മറന്നില്ലാല്ലേ.." കരഞ്ഞു പോകുമോന്ന്‌ ഒന്നു ഭയപ്പെട്ടു.

തിടുക്കത്തില്‍ വിഷയം മാറ്റി.

"മൂത്തോറശ്ശന്‍ പോയി, ല്ലേ.. അച്ഛന്‍ പറഞ്ഞിരുന്ന്‌. ഇവടെ പ്പം ഒറ്റയ്ക്കാ?"

ഒന്നു ചിരിച്ചു. (എന്തൊരു ചിരിയാണത്‌. കണ്ണില്ലാത്തവര്‍ക്കിങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയുമോ?)

ഒത്തിരി വിശേഷങ്ങളും പറഞ്ഞ്‌, സഹായിക്കാന്‍ വരാറുണ്ടായിരുന്ന പെണ്ണുണ്ടാക്കിയ ശര്‍ക്കരക്കാപ്പിയും കുടിച്ച്‌ യാത്ര പറഞ്ഞിറങ്ങും വരെ 'ആ സംഭവ'ത്തിനെക്കുറിച്ചെന്തെങ്കിലും പറയുമോന്നു പേടിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. ഒരു മാപ്പപേക്ഷ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു.

ഇറങ്ങാന്‍ നേരത്ത്‌ എന്‍റെ കയ്യില്‍ പിടിച്ചു. നേരിയൊരു തണുപ്പ്‌.

"അന്നെയൊക്കെ ഇനീം കാണാന്‍ കയ്വോന്നറിയൂല, കുട്ടന്‍മോനെ.. ഞ്ഞി ഇന്നെ ങ്ങനെ എത്ര കാലം ഇടും ന്നാര്‍ക്കറിയാം.."

"..."

"പോണെ വയിക്കാ അച്ഛനെ അടക്കീത്‌. ഒന്ന്‌ കണ്ട് പൊയ്ക്കോളൂ.. ഓര്‍മ്മല്യേ.. ആ പഴേ തൊടീല്‌ത്തന്നെ.." അതു പറഞ്ഞിട്ട്‌ ഒന്നു പൊട്ടിച്ചിരിച്ചു.

ആവൂ. മനസ്സില്‌ കെട്ടിയിട്ടിരുന്ന എന്തോക്കെയോ കയറഴിഞ്ഞു പോയതുപോലെ. ഒരു ഭാരമില്ലായ്മ. ചിരിയില്‌ പതുക്കെ പങ്കു ചേര്‍ന്നു. ഉള്ളില്‌ ഒരുക്കി വെച്ചിരുന്ന മാപ്പപേക്ഷയ്ക്കൊക്കെ ഒരു വിലയുമില്ലെന്നു തോന്നി. അതങ്ങനെത്തന്നെ വിഴുങ്ങി.

ഒത്തിരി നേരം ഞാന്‍ പോണ വഴിക്ക്‌ നേരെ നോക്കി(?)ക്കൊണ്ട്‌ നിന്നിരുന്നു. ഇടവഴിയിലെത്തും വരെ ഞാനും ഇടയ്ക്കിടെ തിരിഞ്ഞു നോക്കി.

ഇടവഴിയവസാനിക്കുന്നിടത്താണ്‌ ഞങ്ങള്‌ വാടകയ്ക്കു താമസിച്ചിരുന്ന പഴയ വീട്‌. അതിപ്പോള്‍ ഉടമസ്ഥന്‍ പൊളിച്ചുപണിഞ്ഞ്‌ കോണ്‍ക്രീറ്റിട്ടിരിക്കുന്നു. അതിരു കടന്നപ്പുറം മൂത്തോറശ്ശന്‍റെ പറമ്പ്‌. ഒരു കൌതുകത്തിന്‌ അങ്ങേരെ അടക്കിയ സ്ഥലം നോക്കി നടന്നു.

അവിടെ, കമ്മ്യൂണിസ്റ്റുപച്ചകള്‍ക്കിടയില്‌, ഒരു ചെറിയ മണ്‍കൂനയും കുറച്ചു കല്ലുകളും. ഞങ്ങള്‍ അപ്പിയിട്ടോണ്ടിരുന്നതിനു നേരെ താഴെ, മൂത്തോറശ്ശന്‍ ഉറങ്ങുന്നു.

"ആരാണ്ടാ അവ്ടെ, നായീന്‍റെ മക്കളേ.."

ഉള്ളൊന്നു കാളി, പിന്നെ ഒന്നൂറി ചിരിച്ചു തിരിഞ്ഞു നടന്നു.

Thursday, April 24, 2008

ഒരു സന്തോഷവാര്‍ത്ത: അഫിമാനം

എന്‍റെ ബ്ളോഗിംഗ്‌ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷമാണിത്‌. ജീവിതത്തിലാദ്യമായി ഞാന്‍ അനുകരിക്കപ്പെട്ടിരിക്കുന്നു. ഒരാളെ ആരെങ്കിലും അനുകരിക്കണമെങ്കില്‍ ആയാളില്‍ അനുകരണീയമായി എന്തെങ്കിലും കാണണം എന്നണല്ലോ ശാസ്ത്രം..

അങ്ങനെ ഞാനും ഇമ്മിണി വല്യ ബ്ളോഗറായി..

വിശദാംശങ്ങള്‍:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ എന്ന എന്‍റെ ആരാധകന്‍ അദ്ദേഹത്തിന്‍റെ കവിതയില്‍ എന്‍റെ പഴയ നാലു വരികള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു.

ഇതായിരുന്നു എന്‍റെ വരികള്‍:

"ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല"

ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല (Feb 15, 2008)

സഗീറിന്‍റെ വരികള്‍:

ഇല്ല ഇനിയില്ല ഞാന്‍
ഉണങ്ങാത്ത പുണ്ണുമായ്‌,
ഉലകം ചുറ്റാനും
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്കാര്‍ത്തു-
ചിരിക്കാനും ഇല്ല ഇനിയില്ല!

സഗീറിന്‍റെ കവിത (April 24, 2008)

അങ്ങേര്‍ക്ക്‌ ഒരു നന്ദി കമന്‍റിട്ടപ്പോ അതു അപ്രൂവലിനു പോയി. അതോണ്ടാ ഇങ്ങനെ ഒരു സാഹസം..!

നന്ദി സഗീറേ നന്ദി..
എനിക്ക്‌ അഫിമാനിക്കാനീ നിമിഷം തന്നതിന്‌..